ശംഖ്

മനമുരുകുമീ മഴയുടെ ചാഞ്ചാട്ടത്തിൻ മടിത്തട്ടിൽ,

ഒരു ശംഖായി, നിശബ്ദ അലയാഴിയിൽ മുങ്ങി,

അതിൻ ഗദ്ഗദം ഈ ലോകത്തിന് മിഴിയിൽ പതിയാതെ,

നിശബ്ദമായി പോകവേ.


നിൻ കൂരമ്പുകൾ പതിയും കാതുകൾ;

പ്രതിഷേധമില്ല, ഈ ശംഖിൻ മേലാപ്പിൽ

അതിരുപറ്റിയൊരു മനസ്.


ദീപമായി സ്വയം ജ്വലിച്ച്, അലിഞ്ഞില്ലാതാകുമ്പോഴും,

നേർത്ത മഴയുടെ വാത്സല്യമാം വാക്ക്

ഈ കാരാഗ്രഹത്തിൻ പടികടന്ന്,

ഒരു സൂര്യതാപമേറ്റ മൊട്ടായ് വിരിഞ്ഞിടും.


അരുൺ പ്രസാദ് 


Comments

Popular posts from this blog

When you keep them await

When the world goes incredible